Total Pageviews

Tuesday, 24 March 2015

ആദവും ഹവ്വയും




ഏദനിന്‍  വിരിമാറില്‍, വിഹാരം നടത്തീടാന്‍.
ദൈവമോ സ്വന്തം കൈയാല്‍, മെനഞ്ഞു അവരേയും.
പൂര്‍വ്വ മനുഷ്യര്‍, ദൈവത്തിന്‍ സ്വന്ത മക്കള്‍.
ആദവും ഹവ്വയെന്നും , പേരിട്ടു അവര്‍ക്ക്.
നയന മനോഹര, തോട്ടത്തിന്‍ പ്രാന്തങ്ങളില്‍.
നദികള്‍ നാലുണ്ടല്ലോ,   പേരുകള്‍ പലതല്ലോ.
തോട്ടത്തില്‍ കയിച്ചീടും, വൃക്ഷങ്ങള്‍ അനവധി.
രമ്യമാം കാഴ്ചകള്‍, കാണിച്ചു ചൊല്ലി താതന്‍.
വിലക്കി തോട്ടം തന്നില്‍, മധ്യത്തില്‍ നിലകൊള്ളും.
നന്മതിന്മ വൃക്ഷത്തിന്‍, ഫലം ഭുജിച്ചീടല്ലേ .
നാരിയെ ഫലം തിന്മാന്‍, സര്‍പ്പം മോഹിപ്പിച്ചു.
വിജയം കണ്ടു തന്ത്രം, നരനും നല്‍കി വീതം.
പാപങ്ങള്‍ ചെയ്തീടാന്‍, പ്രേരണ ചെലുത്തീടും.
പിശാചിന്‍ മായാജാലം, വിജയം നേടി അന്ന്.
ശപിച്ചു സൃഷ്ടാവ്, നരനെ ഭൂതലത്തില്‍.
അലഞ്ഞു അഹോവൃത്തി, കഴിപ്പാന്‍ ശിഷ്ടകാലം.
നാരിയേ പേറ്റുനോവിന്‍, യാതന സഹിപ്പനും.
മക്കളെ പുലര്‍ത്തി, നിവൃതി അടവാനും.

No comments:

Post a Comment