Total Pageviews

Monday 24 August 2015

മോശയും യഹോവയും


 മോശയും  യഹോവയും

 


 

ആട്ടിന്‍പറ്റങ്ങളുമായി മോശയൊരുനാള്‍

അലഞ്ഞുതിരിഞ്ഞാ മരുഭൂപ്രാന്തങ്ങളില്‍

ദൂരവേ കാണുന്നല്ലോ

ഹോരേബ് പര്‍വ്വത നിരകള്‍

കാഴ്ചകള്‍ കാണ്മതിനായി ചുറ്റിലും

വീക്ഷിച്ച വേളയില്‍ മോശ

കണ്ടത്ഭുതമൊരു മഹാശ്ചര്യം

പോലിന്നും വിളങ്ങീടുന്നല്ലോ.

യാഹ്താന്‍ ദൂതനെപ്പോല്‍ പച്ചയാം

മുള്‍പ്പടര്‍പ്പിന്‍ മധ്യത്തില്‍

നിന്നാ അഗ്നി ജ്വാലയില്‍

മോശയ്ക്കു പ്രത്യക്ഷനായല്ലോ

മുള്‍പ്പടര്‍പ്പ് വെന്തിടാതെയിരിക്കും

കാഴ്ചയെത്രയോ അവിശ്വസനീയമെന്ന്‍

ഓര്‍ത്തുകൊണ്ട്‌ മോശയപ്പോള്‍

പര്‍വ്വത താഴ്വാരങ്ങളിലേക്ക് ഓടിയില്ലേ?.

മോശതന്‍ മനമറിഞ്ഞു ചൊല്ലി

ക്ഷണത്തില്‍ താതനപ്പോഴേക്കും

അതിവിശുദ്ധമാമീ സ്ഥലമെന്ന്‍ ഓര്‍ക്ക

നീയും നിന്‍റെ തലമുറകളുമെപ്പോഴും

വിലക്കി താതന്‍ പിന്നെയും

മോശതന്‍ സാമീപ്യം അരുതെന്നും

പാദങ്ങളില്‍ നിന്നും ചെരുപ്പുകള്‍

അഴിച്ചു ദൂരെയെറിഞ്ഞീടുകെന്നും

എബ്രഹാം,യിസ്സഹാക്ക്,യാക്കോബ്

ആദിയായവരുടെ ദൈവവും

നിന്‍ പിതാവിന്‍ ദൈവവുമായ

യഹോവയല്ലോ ഞാന്‍

പാപിയാം മോശയോ ഭയത്താല്‍

താതനെ നോക്കീടുവാന്‍ തുനിഞ്ഞില്ല

മിസ്രയീം ദേശത്ത് അധിവസിക്കും

ദൈവത്തിന്‍ സ്വന്ത ജനത്തിന്‍ നിലവിളികള്‍

അത്യുച്ചത്തില്‍ മുഴങ്ങീടുന്നല്ലോ

എന്‍ കാതുകളിലെപ്പോഴും

പാലും തേനുമൊഴുകും ദേശമതിലേക്ക്

വിടുവിക്കും അവരെയെല്ലാം നിന്‍ താതന്‍  

 

Based on bible story - published in Yuvadeepam Magazine.

1 comment:

  1. നന്നായിരിക്കുന്നു മാഷേ....

    ReplyDelete